പാക്കിസ്ഥാനിൽ ക്രിസ്ത്യാനികളെ ആക്രമിച്ചതിന് 25 പേർ അറസ്റ്റിൽ, 450 പേർക്കെതിരെ കേസ്

May 27, 2024 - 10:31
May 27, 2024 - 10:40
 0
പാക്കിസ്ഥാനിൽ ക്രിസ്ത്യാനികളെ ആക്രമിച്ചതിന് 25 പേർ അറസ്റ്റിൽ, 450 പേർക്കെതിരെ കേസ്

ഒരു മതഗ്രന്ഥം അവഹേളിച്ചുവെന്നാരോപിച്ച്  ന്യൂനപക്ഷ ക്രിസ്ത്യൻ സമുദായത്തിലെ അംഗങ്ങളെയും   പോലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ചതിന്  പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ പോലീസ് ഞായറാഴ്ച 450 ലധികം പേർക്കെതിരെ കേസെടുക്കുകയും  25 പേരെ തീവ്രവാദപ്രവർത്തനത്തിനും  മറ്റ് കുറ്റങ്ങളും ചാർത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.

ലാഹോറിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള പഞ്ചാബിലെ സർഗോധ ജില്ലയിലെ മുജാഹിദ് കോളനിയിൽ ശനിയാഴ്ച റാഡിക്കൽ ഇസ്‌ലാമിസ്റ്റ് തെഹ്‌രീകെ-ലബ്ബായിക് പാകിസ്ഥാൻ (ടിഎൽപി) പ്രവർത്തകരുടെ നേതൃത്വത്തിൽ രോഷാകുലരായ ജനക്കൂട്ടം ക്രിസ്ത്യൻ സമുദായാംഗങ്ങളെ ആക്രമിക്കുകയും ചെയ്തു . ആക്രമണത്തിൽ രണ്ട് ക്രിസ്ത്യാനികൾക്കും 10 പോലീസുകാർക്കും പരിക്കേൽക്കുകയും ചെയ്തു. ജനക്കൂട്ടം ക്രിസ്ത്യാനികളുടെ വീടുകളും സ്വത്തുക്കളും കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. 

പോലീസ്  എഫ്ഐആർ പ്രകാരം, മതഗ്രന്ഥത്തെ അവഹേളിച്ചെന്ന് ആരോപിച്ച്  450-ലധികം ആളുകൾ,  
 ക്രിസ്ത്യാനിയായ     പ്രായമായ  നസീർ മസിഹിൻ്റെ വസതിയും ഷൂ ഫാക്ടറിയും വളഞ്ഞു. 

ജനക്കൂട്ടം ചെരുപ്പ് ഫാക്ടറിയും ചില കടകളും രണ്ട് വീടുകളും തീയിട്ടു. നസീർ  മസിഹിനെ ക്രൂരമായി മർദ്ദിച്ചു  തീയിട്ടു കത്തിച്ചുവെങ്കിലും വൻ പോലീസ് സംഘത്തിൻ്റെ സമയോചിതമായ വരവ് മസിഹിൻ്റെയും മറ്റ് 10 ക്രിസ്ത്യൻ വിശ്വാസികളുടെയും യും ജീവൻ രക്ഷിച്ചു," എഫ്ഐആർ പറയുന്നു.

മസിഹിൻ്റെ കുടുംബം മതഗ്രന്ഥത്തെ അവഹേളിച്ച ആരോപണം  നിഷേധിച്ചെങ്കിലും ജനക്കൂട്ടം അവരെ ആക്രമിക്കുകയായിരുന്നു 

"രോഷാകുലരായ ജനക്കൂട്ടത്തെ   പിരിച്ചുവിടാൻ പോലീസ്  ബാറ്റൺ ചാർജ് ചെയ്തപ്പോൾ അവർക്ക് നേരെ  ജനക്കൂട്ടം   കല്ലെറിഞ്ഞു. ഉദ്യോഗസ്ഥരടക്കം 10 പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തതായി എഫ്ഐആർ പറയുന്നു.

ആൾക്കൂട്ട ആക്രമണത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു.  ജീവൻ പണയപ്പെടുത്തിയാണ് പോലീസ് കുടുംബങ്ങളെ രക്ഷപ്പെടുത്തുകയും ജനക്കൂട്ടത്തിൽ നിന്ന് പുറത്തെടുക്കുകയും ചെയ്തത്. 

പരിക്കേറ്റ ക്രിസ്ത്യൻ നസീറിനെ ചികിത്സയ്ക്കായി സർഗോധയിലെ സംയുക്ത സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോർട്ടിൽ പറയുന്നു. മതഗ്രന്ഥം അപകീർത്തിപ്പെടുത്തിയെന്ന് കണ്ടെത്തിയാൽ നസീറിനെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

ക്രമസമാധാനപാലനത്തിനായി സർഗോധ മുജാഹിദ് കോളനിയിൽ നിലവിൽ 2000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു.

ശനിയാഴ്ച, ക്രിസ്ത്യൻ സമൂഹത്തിൻ്റെ സ്വത്തുക്കൾക്ക് നേരെയുള്ള ആൾക്കൂട്ട ആക്രമണത്തിൻ്റെ നിരവധി വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.


വിശുദ്ധ ഗ്രന്ഥത്തെ അവഹേളിച്ചെന്ന് പ്രദേശത്തെ ചിലർ തനിക്കെതിരെ തെറ്റായി ആരോപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ജനക്കൂട്ടം തങ്ങൾക്ക് നേരെ മാർച്ച് ചെയ്തപ്പോൾ ക്രിസ്ത്യൻ കുടുംബങ്ങൾ വീടിനുള്ളിൽ പൂട്ടിയിട്ടാണ് ജീവൻ രക്ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ടെന്നും ക്രൈസ്തവർ ഭീതിയിലാണെന്നും നാല് വർഷത്തിന് ശേഷം ദുബായിൽ നിന്ന് തിരിച്ചെത്തിയതായി നസീർ മസിഹിൻ്റെ ബന്ധു ഇഫ്രാൻ ഗിൽ മസിഹ് പിടിഐയോട് പറഞ്ഞു.

കഴിഞ്ഞ വർഷം പ്രവിശ്യാ തലസ്ഥാനത്ത് നിന്ന് 130 കിലോമീറ്റർ അകലെയുള്ള ഫൈസലാബാദ് ജില്ലയിലെ ജറൻവാല തഹസിൽ ക്രിസ്ത്യാനികളുടെ 24 പള്ളികളും 80 ലധികം വീടുകളും രണ്ട് ക്രിസ്ത്യാനികൾ ഖുറാൻ അവഹേളിച്ചുവെന്ന റിപ്പോർട്ടിൽ രോഷാകുലരായ ഒരു ജനക്കൂട്ടം കത്തിച്ചിരുന്നു