അസമിൽ ക്രിസ്തുമതം പ്രചരിപ്പിച്ചെന്നാരോപിച്ച് യുഎസ് പൗരന്മാർ കസ്റ്റഡിയിൽ

Feb 5, 2024 - 12:52
Feb 11, 2024 - 21:39
 0
അസമിൽ ക്രിസ്തുമതം പ്രചരിപ്പിച്ചെന്നാരോപിച്ച് യുഎസ് പൗരന്മാർ കസ്റ്റഡിയിൽ

വിസ വ്യവസ്ഥകൾ ലംഘിച്ചു ക്രിസ്തീയ വിശ്വാസം പ്രചരിപ്പിച്ചെന്നാരോപിച്ച  യുഎസ് പൗരൻമാരായ ജോൺ മാത്യു ബോൺ, മൈക്കൽ ജെയിംസ് ഫ്ലിൻചം എന്നിവരെ അസം പോലീസ് കസ്റ്റഡിയിലെടുത്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.

വിസ നിയമങ്ങൾ പ്രകാരം ഇന്ത്യയിൽ വരുന്നവർക്ക്  മതപ്രസംഗം നിരോധിച്ചിരിക്കുന്നു, ഫെബ്രുവരി 2 ന് തേസ്പൂരിലെ ബാപ്റ്റിസ്റ്റ് ക്രിസ്ത്യൻ ഹോസ്പിറ്റലിൽ വിദേശികളെ  തടഞ്ഞുവച്ചു. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് നടപടിയെന്നും പൊലീസ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

രണ്ടുപേർക്കും  500 ഡോളർ വീതം പിഴ ചുമത്തി, ജില്ലാ പോലീസ് കചാരിഗാവ് പോലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത കേസ് പോലീസ് ആസ്ഥാനത്തേക്ക് കൈമാറി. യുഎസ് പൗരന്മാരെ നാടുകടത്താൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

ജനുവരി 31 ന്, തേസ്പൂരിലെ ബാപ്റ്റിസ്റ്റ്  മിഷൻ കോംപ്ലക്സിൽ നോർത്ത് ബാങ്ക് ബാപ്റ്റിസ്റ്റ് ക്രിസ്ത്യൻ അസോസിയേഷൻ ഓഫീസിൻ്റെ ഉദ്ഘാടന ചടങ്ങിൽ വിദേശികൾ  പങ്കെടുത്തിരുന്നു.

ഫെബ്രുവരി ഒന്നിന് ബാപ്റ്റിസ്റ്റ് ക്രിസ്ത്യൻ മിഷൻ ഹോസ്പിറ്റലിൽ നടന്ന ഒരു മതപരമായ യോഗത്തിലും രണ്ട് യുഎസ് പൗരന്മാരും പങ്കെടുത്തതായി സോനിത്പൂർ അഡീഷണൽ പോലീസ് സൂപ്രണ്ട് മധുരിമ ദാസ് പറഞ്ഞു.

"വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് അവരെ കസ്റ്റഡിയിലെടുത്തു. ഞങ്ങൾ അന്വേഷണം നടത്തി മതപരമായ സമ്മേളനത്തിൽ പങ്കെടുത്തതായി കണ്ടെത്തി," അവർ പറഞ്ഞു.

Register free  christianworldmatrimony.com

christianworldmatrimony.com

JOIN CHRISTIAN NEWS WHATSAPP CHANNEL