കോവിഡ്: പാസ്റ്ററും ഭാര്യയും മകനും മരിച്ചു

Apr 24, 2021 - 08:48
 0

ഇൻഡോറിലെ പെന്തെക്കോസ്തൽ ചർച്ച് ഓഫ് ഗോഡ് സ്ഥാപകൻ പാസ്റ്റർ എ.ജെ സാമുവൽ (87) ഭാര്യ: കുഞ്ഞമ്മ സാമുവൽ(82), മകൻ ജോൺസൻ സാമുവൽ(60) എന്നിവർ കോവിഡ് ബാധിച്ച് നിര്യാതരായി. പത്തനംതിട്ട കുമ്പളാംപൊയ്ക ആനക്കുഴിക്കൽ കുടുംബാംഗങ്ങളാണ് പത്തു ദിവസത്തെ ഇടവേളയിൽ മരണത്തിനു കീഴടങ്ങിയത്. ഏപ്രിൽ ഏഴിനായിരുന്നു പാസ്റ്റർ എ.ജെ. സാമുവൽ മരിച്ചത്. കുഞ്ഞമ്മയും മകൻ ജോൺസനും ഏപ്രിൽ18 ന് മരിച്ചു.

ഇൻഡോർ പെന്തകോസ്ത് ചർച്ച് ഓഫ് ഗോഡ് സഭയുടെ സ്ഥാപകനും പ്രസിഡണ്ടും ആയിരുന്ന പാസ്റ്റർ ശാമുവേൽ 1934 ജൂലൈ 10-ആം തീയതി പത്തനംതിട്ട ജില്ലയിൽ കുമ്പളാംപൊയ്കയിൽ ആനകുഴിക്കൽ വീട്ടിൽ എ. റ്റി. ജോൺ, മറിയാമ്മ ദമ്പതികളുടെ മകനായി ജനിച്ചു.
1957 ൽ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കുമ്പനാട് ബൈബിൾ കോളേജിൽ വേദ പഠനത്തിനായി ചേർന്നു. അതേ വർഷം തന്നെ ടി. പി. തോമസ്, റേയിച്ചൽ ദമ്പതികളുടെ മകൾ കുഞ്ഞമ്മയെ വിവാഹം കഴിച്ചു. വേദപഠനത്തിനുശേഷം സുവിശേഷ വേലയുടെ ആദ്യ പാഠവം ഉൾക്കൊണ്ടത് പാസ്റ്റർ ടി. ടി. തോമസിനൊപ്പം കേരളത്തിലെ വള്ളംകുളത്തായിരുന്നു. ആ കാലഘട്ടത്തിൽ ദൈവം, ജോളി എന്ന മകളെയും ജോൺസൺ എന്ന മകനെയും പ്രധാനം ചെയ്തു.

1961 ഫെബ്രുവരി 6 ന് പാസ്റ്റർ. ടി. ടി. തോമസിനൊപ്പം ആത്മഭാരമേറിയ ആ ദർശനത്തോടെ ഇൻഡോറിൽ എത്തി. പിഞ്ചുകുഞ്ഞുങ്ങളെയും ഭാര്യയേയും കേരളത്തിൽ ആക്കിയിട്ട് ആയിരുന്നു തന്റെ ആദ്യ മിഷനറി യാത്ര. പ്രാരംഭഘട്ടത്തിൽ ഭാഷാപോലും വശമില്ലാതെ സുവിശേഷപ്രതികളുമായി ഗ്രാമങ്ങൾ തോറും കയറിയിറങ്ങി സുവിശേഷം അറിയിച്ചു ആ സുവിശേഷ ദാഹി. പട്ടിണിയും വിശപ്പും സന്തതസഹചാരികൾ ആയിരുന്നു. ആരുടെയും പിന്തുണയില്ലാതെ നിരവധി പരീക്ഷണങ്ങളിലൂടെയും കഷ്ടങ്ങളിൽ കൂടിയും അദ്ദേഹം കടന്നുപോയി. ഹിന്ദി ഭാഷയുടെ അനിവാര്യത മനസിലാക്കിയ അദ്ദേഹം പാസ്റ്റർ കുര്യൻ തോമസ്സ് ഇറ്റാർസിയുമായി ബന്ധപ്പെട്ടു. ഇറ്റാർസി ബൈബിൾ കോളേജിലെ ആദ്യ വേദവിദ്യാർത്ഥി ആയി താൻ അവിടെ ചേർന്നു പഠിച്ചു. പഠന പൂർത്തീകരണശേഷം വീണ്ടും ഇൻഡോറിലേക്ക് കടന്നുപോയി പ്രവർത്തനം ആരംഭിച്ചു.

ഇൻഡോറിന്റെ സുവിശേഷീകരണ പശ്ചാത്തലം മനസിലാക്കി കുടുംബത്തെ കേരളത്തിൽ നിന്നും പിന്നീട് കൂട്ടികൊണ്ടുവന്നു. നടന്നും കഷ്ടപ്പെട്ടും സുവിശേഷ പ്രചരണം നടത്തിയിരുന്ന പാസ്റ്റർ ശാമുവേലിന്‌ ദൈവം ഒരു സൈക്കിൽ കൊടുത്തു. വളരെ നാളത്തെ പ്രാർത്ഥനയും ആഗ്രഹവും ആയിരുന്നു ഒരു സൈക്കിൾ. ആ ആഗ്രഹത്തെ ദൈവം മാനിച്ചു. ദൈവം ആവശ്യങ്ങളിൽ മറി കടന്നുപോകുന്നവൻ അല്ല എന്ന് ഒന്നു കൂടി പഠിക്കയും അനേകരോട് അത് പറയുകയും ചെയ്തു. ആ സൈക്കിളിൽ എല്ല ദിവസവും മുപ്പത്തിഅഞ്ചു കിലോമീറ്ററോളം ദൂരത്തിൽ പോയി ലഘു ലേഖ വിതരണവും ഭവനസന്ദർശനവും നടത്തിയിരുന്നു. ഇരുപത്തിനാലു വർഷം ആ സൈക്കിൾ ആയിരുന്നു അദ്ദേഹത്തിന്റെ വാഹനം. തുടർകാലങ്ങളിൽ ജയിംസ്, ബ്ലെസ്സി എന്നീ രണ്ടുമക്കളെ കൂടി ദൈവം അദ്ദേഹത്തിന് കൊടുത്തു. നാലു മക്കളെയും കർത്തൃ വേലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു വളർത്തിയത്. നിരന്തരമായ ഉപവാസവും പ്രാർത്ഥനയും ആയിരുന്നു അദ്ദേഹത്തിന്റെ പോരാട്ട ആയുധം. എല്ലാ ആവശ്യങ്ങളും ദൈവത്തിൽ നിന്നും നേടിയെടുത്തതും അങ്ങനെ തന്നെ ആയിരുന്നു. ഇരപത്തിയെട്ടു വർഷം വാടകവീടുകളിൽ മാറി മാറി തമാസിച്ചായിരുന്നു പ്രവർത്തനങ്ങൾ.

സുവിശേഷീകരണത്തിനൊപ്പം ജനങ്ങളുടെ സാമൂഹിക- സാമ്പത്തിക വികസനത്തിനും പാസ്റ്റർ ശാമുവേൽ മുൻഗണന നൽകിയിരുന്നു. വേൾഡ് വിഷൻ, രാജീവ്ഗാന്ധി ഫൗണ്ടേഷൻ, കാമ്പാഷൻ ഇന്ത്യ എന്നീ സാമൂഹിക സംഘടനകളുമായി സഹഹകരിച്ച് സമുദായ വികസന പദ്ധതിയിലൂടെ അദ്ദേഹം നിർധരരായവരെ സഹായിച്ചു. നിരാലംബരായവർക്ക് നിരവധി വീടുകളും കമ്മ്യൂണിറ്റി ഹോളുകളും, കുട്ടികൾക്ക് വിദ്യാഭ്യാസവും നൽകി. അമേരിക്കയിൽ ദൈവം അദ്ദേഹത്തെ ഉപയോഗിച്ചു. കെനിയ വിദ്യാർഥികളായ അനേകരെ ക്രിസ്തുവിലേക്ക് നയിക്കുകയും സ്നാനപ്പെടുത്തുകയും ചെയ്തു.

2012 മുതൽ സഭാ പ്രവർത്തനം വിപുലം ആയതോടു കൂടി പലസെക്ഷനുകളായി ആരാധന ആരംഭിച്ചു. ഏകദേശം നാനൂറ്റിഅമ്പത് വിശ്വസികളുള്ള സഭയുടെ സീനിയർ പാസ്റ്റർ ആയി ചുമതല വഹിക്കുമ്പോൾ ആയിരുന്നു അന്ത്യം. മരിക്കുന്നതിന്

നാലുമക്കൾക്കൊപ്പം മരുമക്കളായ പാസ്റ്റർ. എ. എസ്. ഏബ്രഹാം, പാസ്റ്റർ. ടൈറ്റസ് ചാങ്ങവിളയിൽ, ഷോബി, ബിനു കൊച്ചുമക്കളായ സ്റ്റാൻലി, സ്റ്റീഫൻ, ഫിന്നി, ഫിലോമോൻ, സ്റ്റീവ്, സ്റ്റാസി, ക്രിസ്റ്റി, ക്രിസ്റ്റൽ, സാം