പാസ്റ്ററെയും കുടുംബത്തേയും അറസ്റ്റു ചെയ്തു; പിന്നീട്‌ പോലീസ്‌ സ്റ്റേഷനിൽ പ്രാർത്ഥനയും സൗഖ്യവും

Pastor and Wife arrested in Noida Uttarpradesh

Feb 26, 2023 - 18:24
Mar 10, 2023 - 19:04
 0
പാസ്റ്ററെയും കുടുംബത്തേയും അറസ്റ്റു ചെയ്തു; പിന്നീട്‌ പോലീസ്‌ സ്റ്റേഷനിൽ പ്രാർത്ഥനയും സൗഖ്യവും

ഷാരോൺ ഫെലോഷിപ്പ് ഗാസിയാബാദ് സഭാ ശുശ്രൂഷകൻ പാസ്റ്റർ സന്തോഷ് ഏബ്രഹാമിനെയും ഭാര്യ ജിജി സന്തോഷിനെയും പോലീസ് അറസ്റ്റ് ചെയ്തു.

ഗാസിയാബാദ് കനാവ്നിയിൽ സ്ഥിതി ചെയ്യുന്ന സഭയിൽ പതിവുപോലെ ഇന്ന് ഫെബ്രു. 26 ന് ആരാധന നടന്നുകൊണ്ടിരുന്നപ്പോൾഒരു കൂട്ടം ആളുകൾ ശുശ്രൂഷകൾ തടസ്സപ്പെടുത്തി പ്രശ്നങ്ങൾ ഉണ്ടാക്കുകയും പ്രാർത്ഥനയും ആരാധനയും അലങ്കോലപ്പെടുത്തി. ഉച്ചകഴിഞ്ഞ് രണ്ട് പേർ വന്ന് എന്താണ് സംഭവിക്കുന്നതെന്ന് അന്വേഷിക്കാൻ തുടങ്ങി. പിന്നീട് പോലീസുകാരുൾപ്പെടെയുള്ള സംഘത്തോടൊപ്പം അവർ മടങ്ങിയെത്തി അവർ മുദ്രാവാക്യം വിളിച്ച് ബഹളമുണ്ടാക്കി അസമാധാന അന്തരീക്ഷം സൃഷ്ടിച്ചു. സംഘർഷങ്ങൾക്കു ശേഷം പാസ്റ്ററേയും കുടുംബത്തേയും പോലീസ് കസ്റ്റഡിയിലെടുത്തു.

പിന്നീട് പോലീസ്‌ സ്റ്റേഷനിൽ ഉണ്ടായിരുന്ന ക്യാൻസർ രോഗിക്ക്‌ വേണ്ടി പാസ്റ്റർ  പ്രാർത്ഥിക്കുകയും അവർ സൗഖ്യംപ്രാപിക്കുകയും ചെയ്തു. ഈ സമയം ഉന്നത പോലീസ്‌ ഉദ്യോഗസ്ഥന്മാരും പരാതിക്കാരായ വ്യക്തികളും സ്റ്റേഷനിൽ ഉണ്ടായിരുന്നു. ദൈവം അത്ഭുതം പ്രവർത്തിച്ച്‌ ക്യാൻസർ രോഗി സൗഖ്യമാകുവാൻ ഇടയായിയെന്ന് പാസ്റ്റർ സന്തോഷ് വെളിപ്പെടുത്തി.

സഭയുടെ ആദ്യ കാല പ്രവർത്തകനും ദീർഘനാളുകൾ സഭാ വൈസ് പ്രസിഡണ്ടും ആയിരുന്ന പരേതനായ പാസ്റ്റർ വി.ജി. ജോൺ, വളഞ്ഞവട്ടം അവർകളുടെ കൊച്ചുമകനാണ് പാസ്റ്റർ സന്തോഷ് ഏബ്രഹാം.

ഉത്തർപ്രദേശ് : മതപരിവർത്തനം നടത്തിയെന്നാരോപിച്ച് രണ്ട് പാസ്റ്റർമാർ അറസ്റ്റിൽ