മൂന്ന് സഭകളിൽ ആരാധന തടസപ്പെടുത്തി; പാസ്റ്റർമാർ അറസ്റ്റു ചെയ്യപ്പെട്ടു 

Three Indian Churches Raided by Radicals, Pastors Arrested

Jan 24, 2024 - 21:20
Feb 11, 2024 - 21:41
 0
മൂന്ന് സഭകളിൽ ആരാധന തടസപ്പെടുത്തി; പാസ്റ്റർമാർ അറസ്റ്റു ചെയ്യപ്പെട്ടു 

ഞായറാഴ്ച രാവിലെയുള്ള ആരാധനാവേളയിൽ  സുവിശേഷ വിരോധികളായ ജനക്കൂട്ടം ഇരച്ചുകയറിയതിനെത്തുടർന്ന്  ഛത്തീസ്ഗഡിലെ  അംഡി ഗ്രാമത്തിൽ  മൂന്ന് സഭകളിലെ ആരാധന യോഗം തടസപ്പെട്ടു . അക്രമികൾ സഭായോഗങ്ങൾ നടത്തിയിരുന്ന ഭവനങ്ങൾ കൊള്ളയടിക്കുകയും ആരാധനയ്ക്കായി ഒത്തുകൂടുന്നത് തുടർന്നാൽ  പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഗ്രാമത്തിലെ ക്രിസ്ത്യാനികൾ ഭയത്തിന്റെയും ഭീഷണിയുടെയും അവസ്ഥയിലായിരിക്കുന്നു . അക്രമികൾക്കെതിരെ റിപ്പോർട്ട് രജിസ്റ്റർ ചെയ്യാൻ പോലീസ് വിസമ്മതിച്ചതോടെ കൂടുതൽ വഷളായി.

ആക്രമണത്തെത്തുടർന്ന്, മൂന്ന് പാസ്റ്റർമാരെ അറസ്റ്റ് ചെയ്യുകയും 'നിർബന്ധിത മതപരിവർത്തന പ്രവർത്തനങ്ങൾ' ആരോപിച്ച് തെറ്റായ കുറ്റം ചുമത്തുകയും ചെയ്തു - യഥാർത്ഥ കുറ്റകൃത്യങ്ങളൊന്നും ചെയ്യപ്പെടാത്തപ്പോൾ ക്രിസ്ത്യാനികൾക്കെതിരെ ചുമത്തിയ ഒരു പൊതു കുറ്റമാണിത്.

കഴിഞ്ഞ 12 വർഷമായി ആരാധനകൾ നടത്തുന്ന ഇമ്മാനുവൽ ചർച്ചിലെ പാസ്റ്റർ സന്തോഷ് സാഹു, ചർച്ച് ഓഫ് ഗോഡിലെ പാസ്റ്റർ താക്കൂർ റാം, എജി ചർച്ചിലെ പാസ്റ്റർ ഭാഗ്ചന്ദ് ധിബർ എന്നിവരായിരുന്നു മൂന്ന് പേർ. പിന്നീട് അവരെ ജാമ്യത്തിൽ വിട്ടയച്ചുവെങ്കിലും ജനക്കൂട്ടം ഉണ്ടാക്കിയ ആശങ്കയ്ക്ക് അയവ് വരുത്താൻ അതൊന്നും സഹായിച്ചില്ല.

ജനക്കൂട്ടം പള്ളിയിലേക്ക് ഇരച്ചുകയറിയെങ്കിലും പള്ളി കെട്ടിടത്തിന് കേടുപാടുകൾ വരുത്തിയില്ല.റിപ്പോർട്ട് പ്രകാരം നിർബന്ധിത മതപരിവർത്തനം ആരോപിച്ചു  പാസ്റ്റർ ഭാഗ്ചന്ദ് ധിബാറുടെ ഭാര്യ, മകൻ,  മരുമകൾ എന്നിവരെയും  അറസ്റ്റ് ചെയ്തു .