മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ പിന്‍വലിക്കണം: രാഷ്ട്രപതിയോട് പ്രമുഖര്‍

രാജ്യത്ത് നടപ്പാക്കിയ മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് രാജ്യത്തെ പ്രമുഖര്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. പ്രമുഖ എഴുത്തുകാരും മനുഷ്യാവകാശ സാമൂഹിക പ്രവര്‍ത്തകരും അടങ്ങിയ നാഷണല്‍ സോളിഡാരിറ്റി ഫോറം

Feb 11, 2022 - 17:42
 0

രാജ്യത്ത് നടപ്പാക്കിയ മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് രാജ്യത്തെ പ്രമുഖര്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.

പ്രമുഖ എഴുത്തുകാരും മനുഷ്യാവകാശ സാമൂഹിക പ്രവര്‍ത്തകരും അടങ്ങിയ നാഷണല്‍ സോളിഡാരിറ്റി ഫോറം (എന്‍എസ്എഫ്) ആണ് രാഷ്ട്രപതിക്ക് നിവേദനം നല്‍കിയത്., ഈ നിയമം ഭരണഘടനാ തത്വങ്ങളുടെ ലംഘനവും മതേതര പാരമ്പര്യത്തെ തകര്‍ക്കുന്നതും മനുഷ്യാവകാശ ലംഘനവുമാണെന്ന് നിവേദനത്തില്‍ സംഘടന ചൂണ്ടിക്കാട്ടി.

ജനാധിപത്യ രാജ്യത്തെ പൌരന്മാരെന്ന നിലയില്‍ ഈ നിയമത്തിന്റെ പ്രയോഗം ഞെട്ടലുളവാക്കുന്നു. 1967-ല്‍ ഒഡീഷയിലാണ് ആദ്യ മതപരിവര്‍ത്തന നിരോധന നിയമം നടപ്പായത്. തുടര്‍ന്ന് മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ഗുജറാത്ത്, രാജസ്ഥാന്‍ ‍, ഉത്തരഖണ്ഡ്, ഹിമാചല്‍പ്രദേശ്, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളിലും നിയമം പ്രാബല്യത്തിലായി.

തമാഴ്നാട്ടില്‍ ജയലളിതയുടെ കാലത്ത് നിയമം നടപ്പാക്കാന്‍ ശ്രമിച്ചുവെങ്കിലും കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നു. ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ നിയമസഭ പാസ്സാക്കിയ നിയമം ഉപരി സഭയും കൂടി കടന്നാല്‍ അവിടെയും നിയമമാകും.

നാവികസേന മുന്‍ മേധാവി അഡ്മിറല്‍ എല്‍ ‍. രാമദാസ്, ചലച്ചിത്ര സംവിധായകന്‍ ആനന്ദ് പട്വര്‍ദ്ധന്‍ ‍, നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍ പ്രതിനിധി ആനി രാജ, എന്‍ ‍.എസ്. എഫ്. സ്ഥാപകാംഗം ഡോ. ജോണ്‍ ദയാല്‍ ‍, കണ്‍വീനര്‍ രാം പുനിയാനി, കോ കണ്‍വീനര്‍ കെ.പി. ശശി, സാമൂഹിക പ്രവര്‍ത്തകന്‍ ഹര്‍ഷ മാന്ദര്‍ ‍, കവി കെ. സച്ചിദാനന്ദന്‍ ‍, എ.ഐ.പി. ഡബ്ളിയുഎയുടെ കവിതാ കൃഷ്ണന്‍ ‍, നര്‍ത്തകി മല്ലിക സാരാഭായ്, ന്യൂക്ളിയര്‍ ആക്ടിവിസ്റ്റ് ലളിതാ രാംദാസ്, മുന്‍ മന്ത്രി മണിശങ്കര്‍ അയ്യര്‍ ‍, നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ നേതാവ് മേധ പട്കര്‍ ‍,.

എഴുത്തുകാരന്‍ കാഞ്ച ഐലയ്യ, അന്‍ഹദ് പ്രതിനിധി ശബ്ദം ഹാശ്മി, സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ ഡെറ്റല്‍ വാദ് തുടങ്ങി 40-ഓളം പ്രമുഖരാണ് നിവേദനത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.